Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, February 23, 2013

മുനയൊടിയുന്ന മുള്ളുകള്‍ (സീസണ്‍ - 3)

          ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും മുനയൊടിഞ്ഞു പോകുന്നത് മുള്ളിന്റെയാണ്  എന്ന ആ തിരിച്ചറിവ് ഇപ്പോള്‍ കുര്യന്‍ സാറിന് ഉണ്ടായിക്കാണും. തിരിച്ചറിവുകളുടെ  പാരമ്യത്തില്‍ താന്‍ ഒറ്റയ്ക്കല്ല, തുല്ല്യ ദു:ഖിതരായുള്ള മറ്റനേകം മുനയൊടിഞ്ഞ മുള്ളുകള്‍ സ്വന്തം  പാളയത്തില്‍ തന്നെ ചിയേഴ്സ് പറയാന്‍ കൂടെ ഉണ്ടാകും എന്നതാവാം  അദെഹത്തിനു അല്പം എങ്കിലും ആശ്വാസം പകരുന്ന വസ്തുത. മുന്‍പൊരിക്കല്‍ ഐസ്ക്രീം കഴിച്ചു വയറിളക്കം   പിടിപെട്ടവരും  വീമാന യാത്രയില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തി പക്ഷാഘാതം പിടിപെട്ടവരും ഒക്കെ ടി പറഞ്ഞ 'ഇല-മുള്ള്'പരിപ്രേക്ഷ്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

     മാനവികതയുടെ പുരോഗതി അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടുണ്ട് എന്നും സ്തീ - പുരുഷ സമത്വം സിന്ധി പശുവിനെ പോലെ പുല്ലുതിന്നു ആര്‍മാദിച്ചു നടക്കുന്നു എന്നുമൊക്കെ ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ പറയാറുണ്ട്  എങ്കിലും  വസ്തുതകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും രണ്ടു കല്ലേറ് ദൂരം അകലെയാണ് എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ തന്നെ എന്താണ് ഇവിടെ ഇപ്പോള്‍ സംഭവിക്കുക?.. ജനറേഷന്‍ വ്യത്യാസങ്ങള്‍ പരണത്ത് വെച്ച് ഒരു സമൂഹം മുഴുവന്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി അലറി വിളിക്കുന്നു.  സ്ത്രീ സ്വാതന്ത്ര്യത്തിനു മേല്‍ തരി മണല്‍ എങ്കിലും വീഴുന്നുണ്ടോ എന്നറിയാന്‍ ഹിഡന്‍ കാമറകളും മറ്റു ആധുനിക സെറ്റ്‌ അപ്പുകളുമായി പാര്‍ട്ടി ഓഫീസുകള്‍ പോലും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു. അത്തരത്തില്‍ സ്ത്രീ സ്വാതന്ത്രത്തിനു മേല്‍ മണല്‍ ഇറക്കാന്‍ ശ്രമിച്ച് കാമറയ്ക്ക് മുന്നില്‍ പെട്ടുപോയ  മണല്‍ മാഫിയകളെ കഴുവിലെറ്റാനും കല്ലെറിഞ്ഞു കൊല്ലുവാനുമായി സോഷ്യല്‍ - മുഖ്യധാര - മുഖ്യമല്ലാത്ത ധാര - മാധ്യമങ്ങള്‍ മത്സരിക്കുന്നു. സ്ത്രീ സ്വാതന്ത്ര ധ്വംസനങ്ങളോ അവകാശ ലംഘനങ്ങളോ മറ്റോ ഈ വികസിത സമൂഹത്തില്‍  അരങ്ങേറാറുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എങ്ങനോക്കെയാണ്   എന്നൊക്കെ   ഓണ്‍ ലൈന്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളില്‍ റയിഡ് നടത്തി കണ്ടെത്തുന്ന പ്രായഭേദം ഇല്ലാത്ത ഒരു സദാചാര സേന നമുക്കുണ്ടല്ലോ.  
  'എന്നെ  ഈ  $##%^&$ മോന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചേ ' എന്ന് ഏതെന്കിലും ഒരു പെണ്‍കിടാവ്  ഉറക്കത്തില്‍ എങ്കിലും മൊഴിഞ്ഞു പോയാല്‍ മതി. പോരെ പൂരം ! ഓണ്‍ ലൈന്‍,  ഓഫ്‌ ലൈന്‍ മീഡിയകളില്‍ ടി മോന്‍മാരെ മുക്കാലിയില്‍ കെട്ടി അടിക്കാനും ചൂടുവെള്ളത്തില്‍ മുക്കിപ്പിടിക്കാനും  കോളം കത്തിക്കാനും മേല്പറഞ്ഞ സദാചാര സേന മത്സരിക്കാറുമുണ്ട്‌. പീഡന കൃത്യങ്ങളുടെ വിശദാംശങ്ങള്‍ ഒട്ടും നഷ്ടമാവാതിരിക്കാന്‍ അന്തിപ്പത്രങ്ങള്‍ (ഓണ്‍ലൈന്‍ & ഓഫ്‌ ലൈന്‍ )  ഒന്നുവിടാതെ വായിക്കാറുമുണ്ട് . 'ഞങ്ങളെപ്പോലെ വിശുദ്ധ ജന്മങ്ങളും ഹരിച്ചന്ദ്രന്മാരും മാത്രം വാഴുന്ന ഈ പുരുഷലോകത്തിനു പേര് ദോഷം ഉണ്ടാക്കാന്‍ നീയൊക്കെ ഏതു ചൊവ്വ ഗ്രഹത്തില്‍ നിന്നും അവതരിച്ചു ' എന്ന് ധാര്‍മിക രോഷത്തിന്റെ ഉപ്പും മുളകും ചാലിച്ച് സോഷ്യല്‍ മീഡിയയില്‍ നാമൊക്കെ സദാചാര പ്രസംഗങ്ങളും പൂരപ്പാട്ടുകളും നടത്തുമ്പോള്‍  ഇന്നലെ വൈകിട്ട് കൂടി ഇതുപോലൊരു  പ്രഭാഷണവും കാഴ്ച വെച്ച്  ഉറങ്ങാന്‍ പോയവനാണ് ഇപ്പൊ കുരിശില്‍ മരണം കാത്തു  കിടക്കുന്നത് എന്ന സത്യം മനസ്സില്‍ സൂക്ഷിക്കുന്നത് എല്ലാ സേനാംഗങ്ങള്‍ക്കും   ദഹനത്തിന്  നല്ലതായിരിക്കും.


       നമ്മുടെയൊക്കെ മുന്നില്‍ മാധ്യമങ്ങള്‍ പുരുഷാധിപത്യത്തിന്റെ  ബലിയാടുകളായി കാഴ്ച വെയ്ക്കുന്ന പല ബിംബങ്ങളും  പ്രതിഫലിപ്പിക്കുന്നത് മിക്കവാറും ബിംബങ്ങള്‍ ചുമക്കുന്നവരുടെ   മറ്റുപല താല്പര്യങ്ങളുമാകാം എന്നൊരു സാധ്യത നാമാരും കാര്യമാകാറില്ല. നീലക്കുറിഞ്ഞി പൂക്കുന്ന പോലെ സീസണല്‍ ആഘോഷങ്ങള്‍ മാത്രമായി ഇത്തരം പെരുന്നാളുകളും ഉത്സവങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ നേര്‍ച്ച പെട്ടികളില്‍ കുന്നുകൂടുന്ന കാഴ്ച ദ്രവ്യങ്ങളുടെ കണക്ക്‌ നാമാരും അറിയാറില്ല.   ഇത്തരം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന  ബിംബങ്ങളുടെ പൊയ്മുഖങ്ങള്‍ക്ക് മുന്നില്‍ ചരട് വലിക്കുന്നവരെയും പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. വസ്തുതകളുടെ ആഴങ്ങളില്‍ ഇറങ്ങിചെല്ലാതെ, കാള അവിഹിത ഗര്‍ഭം ധരിച്ചു എന്ന് കേള്‍ക്കുമ്പോഴേ, ഉത്തരവാദികളെ കഴുവിലേറ്റാന്‍   കയറു പിരിച്ച് കാത്തിരിക്കുന്ന വിഡ്ഢികള്‍ ആയിതീരാറുണ്ട് നമ്മള്‍ പലപ്പോഴും. 
 
    നാണം, മാനം, ചാരിത്രം, അഭിമാനം ഇവയൊക്കെ പെണ്ണിനും ആണിനും ഒരുപോലെ ബാധകം ആണ്. അത് അങ്ങനെ അല്ല എന്നു വിളിച്ചു കൂവുന്നവര്‍ വര്‍ത്തമാന ലോകത്തിന്റെ ഭിത്തിയില്‍ എഴുതി വെച്ച ഏറ്റവും മോശം അശ്ലീലങ്ങളില്‍ ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു. ഇത്തരത്തില്‍ ബോധപൂര്‍വം ക്രിയേറ്റ്‌ ചെയ്യപ്പെട്ട അനേകം ക്ലീഷേകള്‍ ഉണ്ട് ഇന്ന് നമുക്കിടയില്‍. അതുകൊണ്ടാണ് പൊതുനിരത്തില്‍ ഗുണ്ടായിസം കാട്ടുന്നത് പുരുഷന്മാര്‍ ആണ് എങ്കില്‍ അവര്‍ പോലിസിന്റെ കൂമ്പിനിടിയും പുലയാട്ടും ഏറ്റുവാങ്ങുന്നതും ഇതേ കൃത്യം ചെയ്യുന്ന സ്ത്രീകളെ പട്ടും വളയും പൂമാലയും  കാത്തിരിക്കുന്നതും.  ഇതുകൊണ്ടാണ്  മദ്യപാനവും  പുകവലിയുമൊക്കെ  പുരുഷന്മാര്‍ക്ക്  വെറും  ദു:ശ്ശീലവും  സ്ത്രീകള്‍ക്ക്‌  ഇവ   സമത്വത്തിന്റെ  പറുദീസയിലെയ്ക്കുള്ള ചവിട്ടുപടികളും ഒക്കെയായി മീഡിയകളില്‍ ചിത്രീകരിക്കപ്പെടുന്നത്. ഇതുകൊണ്ടാണ്  ലോകത്തിന്റെ ഇങ്ങേ കോണില്‍ മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി ഒരുകൂട്ടം സ്ത്രീകള്‍ സമരം നയിച്ചപ്പോള്‍  ഇതേ ലോകത്തില്‍ മറ്റൊരിടത്ത്  'നോ ബ്രാ' മൂവ്മെന്‍റ് അരങ്ങു തകര്‍ത്തത്. 
    ഇത്തരം  വക്രീകരിക്കപ്പെട്ട കാഴ്ച്ചപ്പാടുകള്‍ക്കിടയില്‍  സ്ത്രീ ലോകത്തെ പല സഹന പര്‍വ്വങ്ങളെയും നാം കാണാതെ പോകുന്നുണ്ട്. അഥവാ കണ്ടാലും നാളുകള്‍ക്കുള്ളില്‍ അവരെ മറവിയുടെ മാറാലയ്ക്ക് നാം വിട്ടു കൊടുക്കുകയാണ് പതിവ്‌. തുടര്‍ച്ചയായുള്ള ബ്രെയിന്‍ വാഷുകള്‍ക്കൊടുവില്‍ ഡല്‍ഹി പെണ്‍കുട്ടിയെയും സൌമ്യയെയും ഒക്കെ നാം മറന്നു പോകുന്നു. ചുവന്ന തെരുവുകളില്‍ വെന്തുരുകുന്ന സ്ത്രീജന്മങ്ങള്‍  നമ്മുടെ സ്ത്രീ  വിമോച്ചകരുടെ    ദു:സ്വപ്നങ്ങളില്‍ പോലും കടന്നു വരാത്തത്  അതുകൊണ്ടാണ്.
 മാങ്ങയുള്ള മാവുകള്‍ക്ക് നേരെ എറിയാനുള്ള ഒരു കല്ലുമാത്രമായി നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനക്കേസുകള്‍ രൂപമെടുത്തത് എന്ന് മുതല്‍ക്കാണ്?   
"സ്ത്രീയെ  വെറും ഉപഭോഗ വസ്തുവോ ലൈംഗിക ഉപകരണമോ ഒക്കെ മാത്രമായി കണക്കിലെടുക്കുന്ന ഒരു സമൂഹത്തിലാണല്ലോ ദൈവമേ ഞങ്ങള്‍ ജീവിക്കുന്നത്" എന്ന് നെഞ്ചത്തലച്ച് നിലവിളിക്കുമ്പോള്‍  എന്തുകൊണ്ടാണ് ഇത്തരം ഒരു ചരക്ക്‌ സംസ്കാരം  ഇവിടെ രൂപം കൊള്ളാന്‍ കാരണമായത്‌ എന്ന ചിന്ത ഇടയ്ക്കൊക്കെ നന്നായിരിക്കും. ഈ രോഗാതുരമായ സംസ്കാരം ബാക്കിനില്‍ക്കുന്നത് കൊണ്ടാണ് ഒരു ഷേവിംഗ് റെസരിന്റെ പരസ്യത്തില്‍ പോലും മേല്പറഞ്ഞ ബിംബങ്ങള്‍ അനിവാര്യം ആയിത്തീരുക.  താല്‍ക്കാലിക ലാഭങ്ങള്‍ക്ക്  വേണ്ടി തന്നിലെ വ്യക്തിത്വത്തെ വിസ്മരിച്  സൊ കോള്‍ഡ്‌  'ചരക്ക്‌ ' മാത്രമായി ന്യൂ ജനറേഷന്‍ പെണ്‍കൊടികള്‍ ട്രാന്‍സ്മ്യൂട്ടെഷന്‍ നടത്തുമ്പോള്‍  രോഗാതുരമാകുന്ന സമൂഹത്തെ പറ്റി ആരും ചിന്തിക്കാറില്ല. വീണ്ടും ഒരു തിരിച്ചു പോക്കിന്  ഏറെ വൈകി എന്നറിയുബോഴെയ്ക്കും കാലത്തിന്റെ ഒഴുക്ക് ചാലിലൂടെ വെള്ളം ഏറെ ഒഴുകിക്കാനും.
    മനുഷ്യന്‍ ജീവിക്കുന്നതിന്റെ ആത്യന്തിക ലക്‌ഷ്യം തന്നെ ലൈഗീകതയാണ് എന്ന   ന്യൂജനറേഷന്‍  ചിന്തകള്‍ അതിന്റെ  പുത്തന്‍ ആഴങ്ങളും നാഴികക്കല്ലുകളും നാട്ടാന്‍ പറ്റിയ ചതുപ്പ് നിലങ്ങളും ഒക്കെ തേടി മുന്നോട്ടു പോകുമ്പോള്‍, കച്ചവടവല്ക്കരിക്കപ്പെട്ട സ്ത്രീത്വത്തെ പറ്റി വിലപിക്കാന്‍ ഇവിടുത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ക്ക് കരളുരപ്പ്‌ നഷ്ടപ്പെട്ടിരിക്കും. അന്ന് 'സ്ത്രീ വിമോചനം' എന്ന വാക്ക്‌ ഒരു മുട്ടന്‍  അശ്ലീലപദമായി രൂപം കൊണ്ടു എങ്കില്‍ പോലും ഒട്ടും അത്ഭുതപ്പെടെണ്ടതില്ല.  കാവ്യ നീതി എന്നൊക്കെ പറയുന്ന സെറ്റ്‌ അപ്പിന്റെ ഭാഗം   ആയി അതിനെ കരുതുന്നതായിരിക്കും നന്ന് .
    


            


Tweet, Share & Like

 
Related Posts Plugin for WordPress, Blogger...