Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, November 24, 2012

ചോരപ്പുഴകള്‍ വീണ്ടുമൊഴുകുമ്പോള്‍..

       ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും  സൈബര്‍ എഴുത്ത് പുരകളിലും നിറഞ്ഞു നില്‍ക്കുന്നത്‌ ഗാസയില്‍ കവിഞ്ഞൊഴുകുന്ന രക്തമാണ്. പാലസ്തീന്‍ ജനതയെ തിന്നൊടുക്കുന്ന ഇസ്രായേല്‍ കാപലികര്‍ക്കെതിരെ ആകുംവിധം പ്രധിഷേധം കോരിച്ചോരിയാന്‍   ടി എഴുത്തുകാര്‍ എല്ലാവരും തന്നെ അവശ്യം ശ്രദ്ധ കൊടുക്കുന്നുമുണ്ട്‌. സയണിസ്റ്റ്‌ കിരാതവാഴ്ചയുടെ നിത്യഹരിത പ്രതിനായകന്മാരായി ഇസ്രയേലിനെ അവരോധിച്ചുകൊണ്ടും    സാമ്രാജ്യത അധിനിവേശത്തിന്റെ പുത്തന്‍മുഖമായുമൊക്കെ ഈ സംഭവങ്ങളെ വിലയിരുത്തുവാനാണ് എല്ലാ സൈബര്‍ സമാധാന സംസ്ഥാപകര്‍ക്കും താല്പര്യം എന്ന് തോന്നുന്നു. ഇസ്രായേല്‍ ഭീകരതകള്‍ക്കെതിരെ കേരളത്തിലെ നിരത്തുകളിലും മുക്കുകളിലും കവലകളിലുമൊക്കെ ഘോരഘോരം പ്രസംഗങ്ങള്‍ പൊടിപൊടിക്കുന്നു.  "ഇന്ത്യ എന്തെ ഇടപെടാത്തെ?, ലോകരാഷ്ട്രങ്ങളുടെ അണ്ണാക്കില്‍ പിരിവെട്ടിയോ?"  എന്നിങ്ങനെയുള്ള  ഗര്‍ജനങ്ങള്‍ കേട്ടു തുടങ്ങിയിട്ടും ഉണ്ട്. 
  അക്രമങ്ങളും അധിനിവേശങ്ങളും രക്തചൊരിച്ചിലുകളും ആര് നടത്തിയാലും അത് അപലപിക്കപ്പെടെണ്ടതാണ്. പക്ഷെ, ചില രക്തചൊരിച്ചിലുകള്‍ മഹനീയവും മറ്റു ചിലത് വെറുക്കപ്പെടെണ്ടതുമാകുന്നതിലെ കാപട്യമാണ് എനിക്ക് ഇഷ്ടപ്പെടാതെ വരുന്നത്. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധമായ ക്രൂരതകള്‍ ആണ്  പാലസ്തീനയില്‍ ഇപ്പോള്‍ നടമാടുന്നത് എന്നും    മറ്റും പറഞ്ഞു പ്രതിക്ഷേധ പ്രഹസനങ്ങളും കീബോര്‍ഡ്‌ പ്രതികരണങ്ങളുമായി  ഇസ്രെയെലിനെതിരെ യുദ്ധം കുറിക്കുന്നവരോടു എനിക്ക് ചോതിക്കാനുള്ള ചോദ്യം ഇതാണ് - 

  •   എവിടെയായിരുന്നു നിങ്ങള്‍ ഇക്കാലമത്രയും?.
  •  വിശുദ്ധയുദ്ധത്തിന്റെ പേരുപറഞ്ഞു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇക്കാലമത്രയും  രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ നിങ്ങള്‍ എവിടായിരുന്നു??..
  • അമേരിക്കയില്‍ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നു നിരപരാധര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങളുടെ ശബ്ദം കേള്‍ക്കാനില്ലായിരുന്നല്ലോ.. എന്തെ അന്ന് നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?.. 
  •  പാലസ്തീന്‍ പോലെ, നമ്മുടെ  ഈ ഭൂലോകത്തിന്റെ തന്നെ  ഭാഗങ്ങളായ ശ്രീലങ്ക, നിജീരിയ, സിറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് നിങ്ങള്‍ മൌനം അവലംബിക്കുന്നതെന്തേ?.. 
  •  ഒന്നും വേണ്ട, നമ്മുടെ മാതൃരാജ്യത്ത്, ബോംബെയില്‍ ഒരു പറ്റം കശാപ്പുകാര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള   നമ്മുടെ സഹോദരരെ കാട്ടുപന്നിയെ വെടിവെച്ചിടുന്ന പോലെ ചന്നം ചിന്നം വെടിവെച്ചു വീഴ്ത്തിയപ്പോഴും നിങ്ങളുടെ ആദര്‍ശ ധീരതയും പ്രതികരണ ശൂരതയും എവിടെപ്പോയിരുന്നു??..
  •   ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിനു നേരെ ശത്രുക്കള്‍  ഏറു പടക്കമെറിഞ്ഞു രസിച്ചപ്പോള്‍ പ്രതിഷേധസൂചകമായി ഒരാളുടെ പോലും ശബ്ദം ഉയര്‍ന്നു കേട്ടില്ലല്ലോ..       
  •   ഇക്കഴിഞ്ഞ ദിവസം ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റിയപ്പോള്‍, ബോംബെയില്‍ പൊലിഞ്ഞ നിഷ്കളങ്കരുടെ ജീവനുകളെക്കാലേറെ നിങ്ങളുടെ   വേവലാതി, ഈ വധശിക്ഷ നടപ്പാക്കാന്‍  ഗവണ്മെന്‍റ് കാണിച്ച തിടുക്കത്തെക്കുറിച്ചായിരുന്നല്ലോ..  

                എന്തെ, ഇന്ത്യക്കാരന്റെ  ചോരയ്ക്ക് ചുവപ്പല്ലേ കളര്‍?..   


        ഇതില്‍  നിന്നൊക്കെ വ്യക്തമാകുന്ന സത്യം ഇതാണ് - ഭൂമി കുതിര്‍ക്കുന്ന ചോരപ്പുഴകളെ ഓര്‍ത്ത്‌ അല്ല നിങ്ങളുടെ സങ്കടം. മറിച്ച്, ചോരയൊലിപ്പിച്ച് കിടക്കുന്നവന്റെ മതം - അതാണ്‌ ഇവിടത്തെ മനുഷ്യാവകാശങ്ങളുടെയും പ്രതിഷേധ റാലികളുടെയും സൊ കോള്‍ഡ്‌ അധിനിവേശങ്ങളുടെയും ഒക്കെ ആഴവും പരപ്പും തീവ്രതയുമൊക്കെ നിശ്ചയിക്കുക.. ഒരു പ്രത്യേക മതവിഭാഗക്കാര്‍  ലോകമെമ്പാടും തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ എന്തെന്നില്ലാത്ത ആവേശം!!..     
        സമകാലീന പ്രതികരണ തൊഴിലാളികള്‍ ഇതുപോലെ മതം, ജാതി , വര്‍ഗം തുടങ്ങിയവ മാത്രം ആധാരമാക്കി പ്രതികരിക്കുന്നത് എത്രത്തോളം ഹീനമായ ഒരു കീഴ്വഴക്കമാണ്. ലോകത്തെല്ലായിടത്തും മനുഷ്യന്റെ ചോരയ്ക്ക് ഒരേ കളര്‍ ആണ് എന്ന സത്യം  എന്തെ നിങ്ങളുടെ മന:സാക്ഷിയെ  എല്ലായ്പ്പോഴും തൊട്ടുണര്‍ത്തുന്നില്ല?

     അല്ലങ്കില്‍ തന്നെ എന്താണ് ഇപ്പോള്‍ പാലസ്തീനയില്‍ സംഭവിക്കുക?.. ചെറിയ വട കൊടുത്ത്‌ വലിയ വലിയ വടകള്‍ വാങ്ങിച്ചു കൂട്ടുന്ന നിക്ഷേപാത്മകമായ സമീപനമാണ് സൊ കോള്‍ഡ്‌ നിഷ്കളങ്ക അഹിംസാ സമരസേനാനികള്‍ ആയ ഹമാസ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത്  നിഷ്പക്ഷമായി ഈ പ്രശ്നം വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ഈ നവംബര്‍ മാസത്തില്‍ മാത്രം ഹമാസ്‌ 2500ഇല്‍ ഏറെ മിസൈലുകള്‍ ഇസ്രയേലിലേയ്ക്ക് വിക്ഷേപിച്ചിട്ടുണ്ട്.  ഇവയൊന്നും  അക്രമമോ പ്രകോപനമോ ഉളവാക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഹമാസ്‌ ക്യാമ്പുകളിലെ  ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു എന്ന് പറയുന്നവന്റെ തലമണ്ടയില്‍ അല്പം സന്തോഷ്‌ ഭ്രഹ്മിയോ  നെല്ലിക്ക ലേഹ്യമോ മറ്റോ തളിക്കേണ്ടി വരും.  ഇതുപോലത്തെ ദീപാവലി വെടിക്കെട്ടുകള്‍ ആയിരുന്നല്ലോ എല്ലാക്കാലത്തും  ഹമാസിന്റെ ഹോബ്ബിയും!!. 
        'എന്നിട്ടും ഇസ്രയേലില്‍  അധികം ജൂതന്മാര്‍ ചത്തില്ലല്ലോ' എന്നാണു ഇവിടത്തെ സമാധാന പ്രേമികളുടെ പരാതി. തങ്ങളുടെ സിവിലിയന്മാരെ ഷെല്‍ട്ടറുകള്‍ തീര്‍ത്തും എമര്‍ജന്‍സി അലാമുകള്‍ കൊടുത്തും ഹമാസ്‌ മിസൈലുകളില്‍ നിന്നും സുരക്ഷിതരായി സംരക്ഷിക്കാന്‍ ഇസ്രെയെല്‍ ഗവണ്മെന്റിനു  കഴിയുന്നുണ്ടെങ്കില്‍ "ഇതാണെടാ   ഭരണകൂടം, ഇങ്ങനെയാവാണമെടാ ഭരണകൂടം" എന്ന ഡയലോഗ് പറയാതെ തരമില്ല. തങ്ങളുടെ ചാവേര്‍ പോരാളികള്‍ക്ക് ചുറ്റും സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന മനുഷ്യപരിചകള്‍ തീര്‍ക്കുകയും ഇങ്ങനെ നിഷ്കളങ്കരെ ബലികഴിച്ച് ലോകത്തിന്റെ മുന്നില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതശരീരങ്ങളുടെ കണക്ക് നിരത്തി,  ഉദാത്തമായ ജനസേവനം കാഴ്ചവെയ്ക്കുന്ന ഹമാസ്‌ ഭരണകൂടം സംരക്ഷനാത്മകമായ ഒരു സമീപനം തങ്ങളുടെ ജനങ്ങളോട് കാണിക്കും എന്ന് ; സാമാന്യ ബോധം ഉള്ള ആരും  ചിന്തിക്കുകയില്ല.
           
      കേരളത്തിന്റെ അത്രമാത്രം പോലും വലുപ്പമില്ലാത്ത കുഞ്ഞു രാജ്യമായ ഇസ്രയേലിനെ സ്ഥാപന ദിനം മുതല്‍ ചുറ്റുമുള്ള അറബ്ഭരണകൂടങ്ങള്‍ എല്ലാം ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും ഇന്നും അതിനു  പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത് ആ ജനതയുടെ വില്‍പവരിന്റെയോ ചങ്കൂറ്റത്തിന്റെയോ ഒക്കെ ഭാഗമാണ്. വായില്‍ കോല്‍ ഇട്ടിളക്കി അള്‍സേഷ്യന്‍ പട്ടിയെ പ്രകോപിപ്പിച്ചു കടി വാങ്ങിയിട്ട് , ഈ പട്ടിയ്ക്ക് "പേ പിടിച്ചേ.. പേ പിടിച്ചേ.."    എന്ന് അലറി വിളിക്കുന്ന അതേ സ്ട്രാറ്റജി ആണ് ഇപ്പോള്‍ ഹമാസ്‌ കാഴ്ച വെയ്ക്കുക. 
   ചാകുന്നത് യഹൂദന്‍ ആണ് എങ്കില്‍ അത് വിശ്വോദാത്തമായ സമാധാന സ്ഥാപനവും മറിച്ച്, ഒരു പാലസ്തീനി ആയാല്‍ അത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയും ആണ് എന്ന് പറയുന്നവരോട് എന്ത് പറയണം എന്നറിയില്ല. 
      ഇത്രയും പറഞ്ഞത് കൊണ്ട്, ഇസ്രായേല്‍ ചെയ്യുന്നതെല്ലാം ശരി ആണ് എന്നോ ഹമാസ്‌ നേതൃത്വം  ലോകോത്തര ചെറ്റകളും അലവലാതികളും ആണ് എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സുപ്രീം കോടതി ബാബരി മസ്ജിത് കേസില്‍ ഭൂമി പങ്കിട്ടു നല്കിയപോലെ ഇവര്‍ക്കായി ഭൂമി പങ്കിടാനോ അതിര്‍ത്തി രേഖ വരയ്ക്കാണോ ഒന്നിന്നും ഞാന്‍ ആളല്ല.  പറയാനുള്ളത്‌ ഇത്രമാത്രം. ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലുള്ള ആദരണീയമായ സ്വാതന്ത്യ സമരങ്ങളുടെ പട്ടികയില്‍ പാലസ്തെന്‍ സമരത്തെയും ഹമാസിനെയും ഒക്ക പ്രതിഷ്ഠിക്കാന്‍ വല്ലാത്തൊരു ആവേശം ഇന്ന് പലരും പ്രകടിപ്പിച്ചു കാണുന്നുണ്ട്.  ഇവര്‍ പറയുന്നതിന്റെ സാരം ഇതാണ് -
  "..ഇസ്രായേല്‍ എന്നൊരു രാഷ്ട്രം നിലവില്‍ ഇല്ലായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇസ്രയെല്കര്‍ പലസ്തീനികളുടെ ഭൂമി കയ്യേറി. ഇത് അനുവദിക്കാന്‍ പറ്റില്ല. ഇസ്രയേല്‍  എന്നൊരു രാഷ്ട്രമെ പാടുള്ളതല്ല. ആ ഭൂമി മുഴുവന്‍ ഹമാസിന് അവകാശപ്പെട്ടതാണ്... നിലനില്‍പ്പിന് വേണ്ടിയുള്ള ഹമാസിന്റെ ഈ പോരാട്ടം എന്തുകൊണ്ടും ഇന്ത്യന്‍ സ്വാതന്ത്യ സമരം പോലെയോ അതിനെക്കാളുപരിയോ ആയ മഹത്വം അര്‍ഹിക്കുന്നു.."
    അല്പം വിശദമായി ഹമാസിനെപ്പറ്റി പഠിക്കുമ്പോള്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തോടല്ല യഹൂദമതം  എന്ന മതത്തോടും ജൂതര്‍ എന്ന വംശത്തോടുമാണ് ഇവരുടെ വിദ്വേഷവും വെറുപ്പും എന്നത് വ്യക്തമാകും. ഇത്തരത്തിലുള്ള വംശ-മത വിദ്വേഷം മുഖമുദ്രയാക്കിയ ഒരു വര്‍ഗീയ മുന്നേറ്റത്തെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തോട് ഉപമിക്കുന്നത് ഇന്ത്യ മഹാരാജ്യത്തോടും അതിന്റെ പരിപാവനമായ ചരിത്രത്തോടും ധീര രക്തസാക്ഷികളോടും  ചെയ്യുന്ന ഏറ്റവും വലിയ അവഹേളനം ആണ് എന്നാണ് എന്റെ അഭിപ്രായം.
   ഇല്ലാതായിക്കൊണ്ടിരിക്കുന്ന പലസ്തീന്റെ കഥ പറയുന്നവര്‍  ചരിത്രത്തിന്റെ കുറേക്കൂടി പിന്നോട്ട് പോയി എങ്ങനെ ഇസ്രായേല്‍ എന്ന രാഷ്ട്രം നാമാവശേഷമായി, എങ്ങനെ അവര്‍ ലോകത്തില്‍ നനാഭാഗത്തായി ചിതറിക്കപ്പെട്ടു, എങ്ങനെ ഈ പറയുന്ന പാലസ്തീന്‍ രാഷ്ട്രം  രൂപപ്പെട്ടു എന്നൊക്കെയുള്ള ചരിത്ര പാഠങ്ങള്‍ പഠിക്കുക. സമാധാനപരമായ പങ്കുവയ്ക്കലുകള്‍ക്ക് വിഘാതം തീര്‍ത്തതും മറുതലിച്ചവരും ആര് എന്ന് പരിശോധിക്കുക. നിങ്ങളുടെ പൊതുവിജ്ഞാനം അല്പമെങ്കിലും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും. 
     അധിനിവേശങ്ങളും അതിനെതിരെ പോരാട്ടങ്ങളും ലോകചരിത്രത്തില്‍ സര്‍വസാധാരണമാണ്. ഇവിടെയെല്ലാം ചോരിയപ്പെടുന്നത് നിരപരാധരുടെ രക്തവും. പോരാടി ജയിക്കാന്‍ കഴിവില്ലാതാകുമ്പോള്‍ നിഷ്കളങ്കരെ  കുരുതികൊടുക്കുന്നതും അതിനു മതത്തിന്റെ പുറംതോല്‍ മറയാക്കുന്നതും   തികഞ്ഞ ഭീകരതയും സര്‍വോപരി നാണം കേട്ട കഴിവുകേടുമാണ്. 
  സ്വന്തം രാജ്യത്തെ പ്രശ്നങ്ങളോടും രക്തപ്പുഴകളോടും ഭീകരതകളോടും  നിരുത്തരവാദപരമായ നിസംഗതയും  പുശ്ചവും പുലര്‍ത്തുകയും  ആഗോള പ്രശ്നങ്ങളില്‍ മതത്തിന്റെ ലേബല്‍ മാത്രം നോക്കി അട്ടഹാസം മുഴക്കുകയും ചെയ്യുന്നവര്‍ ഏതാണ് തങ്ങളുടെ രാജ്യം, ആരാണ് തങ്ങളുടെ യജമാനമാര്‍ എന്നതിനെപ്പറ്റിയൊക്കെ ആത്മ വിമര്‍ശനപരമായ ഒരു അവലോകനം പുലര്‍ത്തുന്നത് നന്നായിരിക്കും. 
                      

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...