Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Friday, June 29, 2012

കിടന്നു പൊറുക്കാത്ത ഇറച്ചിക്കോഴികള്‍.. ബിരിയാണി എപ്പോക്കിട്ടും??


       ഏതു  വിരുന്നുകാരന്‍ വന്നാലും ഇറച്ചിക്കോഴിയ്ക്ക് കിടക്കപ്പൊറുതിയില്ല എന്ന്  കേട്ടിട്ടുണ്ട്.  സമാനമായ ഒരു അവസ്ഥാ വിശേഷത്തിലൂടെയാണ്   ഇപ്പോള്‍  കോഴിക്കോടുകാരും കടന്നു പോകുന്നത്.  ടി.പി ചന്ദ്രശേഖരന്റെ  കൊലക്കേസിനോടു ബന്ധപ്പെട്ട്‌ സി.പി.എം ന്റെ ഒരു പെരിയ സഖാവിനെ അറസ്റ്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ചു നാളെ ഹര്‍ത്താല്‍ ആചരിക്കുകയാണ് കോഴിക്കോടു ജില്ലയില്‍.  അങ്ങാടീല്‍ തോറ്റതിന് കോഴിക്കോടുകാരുടെ നെഞ്ചത്ത്‌ കേറുന്നതിനു പിന്നിലെ കാവ്യനീതി എന്തെന്ന ചോദ്യം അങ്ങ് പോളണ്ടില്‍ പോയി ചോതിച്ചിട്ടും  കാര്യമില്ല    എന്ന സത്യം  അറിയാഞ്ഞിട്ടല്ല. എങ്കിലും അറിയാതെ ചോതിച്ചുപോകുന്നതാണ് . പണ്ട് സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍  കേരളത്തില്‍  നടന്ന ഹര്‍ത്താലിന്  ഇതേ മാതിരി ഒരു ചോദ്യം തികട്ടിവന്നു എങ്കിലും അക്കാലത്ത്  അവധി പ്രതീക്ഷിച്ചു കാത്തിരിക്കുന്ന  ഒരു സ്കൂള്‍കുട്ടി എന്ന നിലയില്‍ ഞാന്‍ അത്തരം  തികട്ടലുകളെ കടിച്ചൊതുക്കുകയായിരുന്നു പതിവ്‌.
                            ഇടത് ----_വലത്  ഭേദമില്ലാതെ ബന്ദുകളും അതിന്റെ ലേറ്റസ്റ്റ്‌ വേര്‍ഷന്‍ ആയ   ഹര്‍ത്താലുകളും  പണിമുടക്കുകളും ആഘോഷിച്ച് ,  അങ്ങനെ  പുരോഗതിയുടെ നവയുഗ പന്ധാവിലെയ്ക്ക്  നമ്മുടെ കൊച്ചുകേരളത്തെ നയിക്കുന്ന മഹാമനസ്കരെ ഓര്‍ത്തു  കുട്ടിക്കാലത്ത്‌  ഞാന്‍  ഒട്ടേറെ സന്തോഷിച്ചിട്ടുണ്ട് .  അടുത്ത ദിവസം  ക്ലാസില്‍ ഇടുന്ന ടെസ്റ്റ്‌ പേപ്പറിനു ഏതു സിനിമയുടെ കഥ എഴുതും എന്നോര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ ആയിരിക്കും  മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടിച്ചുകൊണ്ട് ഹര്‍ത്താല്‍ മഹാമഹം വന്നെത്തുക.   അന്നെരമോക്കെ തോന്നിയിട്ടുള്ളത്  ഈ ഹര്‍ത്താല്‍ മാമന്‍മാരെ കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ കൊടുക്കാനാണ്.  (ഇപ്പോളത്തെ ന്യു ജെന്‍ കിഡ്സ്‌ നു ഇതുപോലെ ഉമ്മ കൊടുക്കാന്‍ തോന്നാറുണ്ടോ അതോ മറ്റു വല്ലതുമാണോ തോന്നാറ് എന്നതിനെ പറ്റി എനിക്ക് വെല്യ ഐഡിയ ഇല്ല ).  
        ഏതായാലും ഈ ഹര്‍ത്താലിന്  പാല്‍ , പത്രം എന്നിവ കൂടാതെ  ടൂറിസത്തെയും ഒഴിവാക്കുമോ    എന്ന്  നമുക്ക്‌ കാത്തിരുന്നു കാണാം. 
   മോഹനന്‍ സഖാവിനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ് എന്നാണു  സി.പി.എം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒരു രാഷ്ട്രീയപുണ്യവാളനും തനിക്കെതിരേയുള്ള കേസ്‌ ഒള്ളതാണ് എന്ന് സമ്മതിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തീഹാര്‍ ജയിലില്‍ കഴിയുന്ന അഴിമതി വീരന്മാര്‍ പോലും  ഇപ്പോഴും കരുതുന്നു, രാഷ്ട്രീയ എതിരാളികളുടെ കള്ളക്കേസുകെട്ടുകളില്‍ പെട്ട് ജീവിതം പൊഹയായ ശുദ്ധാത്മാക്കളാണ്  തങ്ങളെന്ന്.  ഇത്തരം താത്വിക പ്രതിസന്ധികളില്‍,  ഒരാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട കേസ്‌ 'കള്ള'യാണോ 'വെള്ള'യാണോ എന്ന് പറയാന്‍ കഴിയുന്ന ഏക അതോരിടി കോടതിയാണ്  എന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ.  യഥാര്‍ത്ഥ കുറ്റവാളികളെ നേരിട്ടറിയാവുന്നവര്‍ക്കും   ഇത്തരമൊരു പ്രസ്താവനയ്ക്ക് വോയ്സ് ഉണ്ടെന്നു തോന്നുന്നു.  സി.പി.എം ഇതില്‍ ഏതു ഗണത്തിലാണോ പെടുക!!.. ഇതൊന്നുമല്ലെങ്കില്‍ വെറ്റിലയിലും വെള്ളുരുളിയിലും സത്യങ്ങള്‍ തെളിയിക്കുന്ന മാന്ത്രിക താന്ത്രിക വിദ്യകള്‍  പോളിറ്റ്ബ്യൂറോയും വശത്താക്കി എന്ന് വേണം അനുമാനിക്കാന്‍..   ഇത്തരം വിദ്യകളുടെ പ്രൊഫഷണല്‍ മാനങ്ങളിലെയ്ക്ക് സി.പി.എം കാര്യമായി  'മൂലധനം' (മാര്‍ക്സെ... നീ പൊറുക്കുക!!) ഇറക്കിയാല്‍  കാണിപ്പയൂര്‍ തിരുമേനിയും  മറ്റും കട്ടയും പടവും മടക്കേണ്ടി വരും എന്നതില്‍ സംശയം ഇല്ല. 
            സഖാവിനെ  അറസ്റ്റ്‌ ചെയ്തു കൊണ്ടു പോയ രീതി ശരിയായില്ല  എന്ന് കൂടി പാര്‍ടി പരാതിപ്പെടുന്നു.  മറ്റെല്ലാ ഇന്ത്യന്‍ പൌരരെയും അറസ്റ്റ്‌ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പ്‌ പോലീസ് ഫോണില്‍ ബന്ധപ്പെടുകയും കുറ്റാരോപിതന്റെ സൌകര്യാനുസൃതം അറസ്റ്റിനു അപ്പോയിന്മെന്റ്  എടുക്കുകയും ചെയ്യാറുണ്ട്  എന്നും  ടി സഖാവിന്റെ കാര്യത്തില്‍ മാത്രം നീതി നിഷേധം നടന്നു എന്നുമാണ് നാം ഇതില്‍ നിന്നും മനസിലാക്കേണ്ടത്. മാത്രമല്ലാ, അറസ്റ്റിന്റെ നാടകീയത അല്പം ഓവര്‍ ആയിരുന്നു പോലും!!. ഇത് വളരെ ക്രൂരവും പൈശാചികവും ആയിപ്പോയി എന്ന് പറയാതെ തരമില്ല. സി.ഐ.എയുടെ പങ്ക് ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു..   
         എന്തായാലും  ധന്യമായ കമ്യുണിസ്റ്റ്‌ ജീവിതം നയിക്കുന്ന ഒരു സഖാവിനെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ നാടകീയത എത്രടം വരെ ആകാം ,   എവിടം വരെ ആകാന്‍ പാടില്ല എന്നതിനെ അധികരിച്ച്  ഒരു പാര്‍ട്ടി മാര്‍ഗരേഖ  താമസിയാതെ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം. മാത്രമല്ല ഇത്തരം നാടകങ്ങളുടെ തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവ പോലും ഇനിമേല്‍ പാര്‍ട്ടി കലാകാരന്മാര്‍ സൌജന്യമായി നിര്‍വഹിച്ചു കൊടുക്കുന്നതായിരിക്കും. (മറ്റൊന്നിനുമല്ല , പോലിസിന്റെ ജോലി ലഘൂകരിക്കുക എന്നത് മാത്രമേ പാര്‍ട്ടി ആഗ്രഹിക്കുന്നുള്ളൂ!!)  
    മറ്റു കുറ്റവാളികളെയെല്ലാം മുഹൂര്‍ത്തം നോക്കി, താലപ്പൊലിയും വെഞ്ചാമരവും വീശി  പനിനീരും തളിച്ച്  സ്വീകരിച്ചാനയിച്ചു കൊണ്ടുപോകുമ്പോള്‍ 'തീവ്രവാദികളോട്'  എന്ന പോലെയാണ് പാവപ്പെട്ട മോഹനന്‍ സഖാവിനോട് പെരുമാറിയത് '   എന്ന പരാതി മാത്രമാണ് ഒരല്പം ആശയക്കുഴപ്പം ഉണ്ടാക്കുക. എന്റെ അറിവില്‍ ഇപ്പോള്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഏറ്റം കുപ്രസിദ്ധ തീവ്രവാദി അജ്മല്‍ കസബ്‌ ആണ്.  പിടിയിലാകുമ്പോള്‍ നരുന്തു  പോലിരുന്ന ടിയാന്‍ ഇപ്പോള്‍ ചിക്കന്‍ ബിരിയാണി ഒക്കെ തിന്നു ആകെ നല്ല ചുള്ളന്‍ ഫ്രീക് ചെക്കനായി എന്നാണ്  ഫേസ്ബുക്കന്മാര്‍ തരുന്ന ഇന്‍ഫോര്‍മേഷനില്‍ നിന്നും മനസിലാകുന്നത്..  തൂക്കം തന്നെ പത്ത് --_ പതിനഞ്ചു  കിലോ കൂടി പോലും!!.. പ്രതിഭാ പാട്ടീലിന്റെ  ടൂര്‍ പായ്ക്കേജിനു വേണ്ടി വന്നതിന്റെ   അടുത്തുവരുമത്രേ ഇയാള്‍ക്ക് വേണ്ടി കേന്ദ്രം ചെലവാക്കിയ തുക!.  ഇമ്മാതിരിയുള്ള ഒരു  പരിഗണനയാണോ മോഹനന്‍ സഖാവിന് കേരള പോലീസ് തന്നത് എന്ന് പാര്‍ട്ടി വേഗം വിശദമാക്കെണ്ടിയിരിക്കുന്നു.
 അല്ലെന്നുവരികില്‍ ഈ  'തീവ്രവാദി ആരോപണം'  എത്രയും വേഗം ഒഴിവാക്കാന്‍ അപേക്ഷ!! (പാര്‍ട്ടി അണികള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാ കേട്ടോ..  സൌകര്യമില്ലേല്‍ വേണ്ട..)      

വാല്‍ക്കഷണം :- ഓരോ നേതാവും പിടിയിലാകുമ്പോള്‍ പ്രത്യേകം പ്രത്യേകം ഹര്‍ത്താല്‍ നടത്താതെ "പത്ത് പേര്‍ തികയുമ്പോള്‍ ഒന്ന് "എന്ന രീതി സ്വീകരിച്ചിരുന്നെങ്കില്‍ വല്യ ഉപകാരമായിരുന്നു. എന്നാലും തരപ്പെടും മാസത്തില്‍ ഒരു മൂന്നെണ്ണം!! (പറഞ്ഞെന്നെ ഉള്ളൂ.. സൌകര്യമില്ലേല്‍ വേണ്ട.. അല്ല പിന്നെ!!)      
  

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...