Read More: http://www.mayura4ever.com/2011/09/how-to-implement-facebook-javascript.html#ixzz21Av7tZ1F

Saturday, May 26, 2012

അഗ്രോ ഫെസ്റ്റും ബി.ടി വഴുതനയും - (PART-2)



   “വെല്‍കം ബാക്ക്.. നമുക്ക്‌അഗ്രോഫെസ്ടിലെക്ക് മടങ്ങി വരാം. കളിയിരിക്കാവിളയില്‍നിന്നും സോമന്‍  നമ്മോടൊപ്പം ചേരുന്നു..       
  സോമന്‍, എന്തൊക്കെയാണ് അഗ്രോ ഫെസ്ടിന്റെ പുത്തന്‍വിശേഷങ്ങള്‍?...”

സോമന്‍:- സുരേഷ്, ഒത്തിരിയേറെ വ്യത്യസ്ത ഇവന്റുകള്‍ ഇത്തവണ അഗ്രോ ഫെസ്ടിനു അണിനിരത്തിയിട്ടുണ്ട് എങ്കിലും പ്രധാന ഹൈലൈട്സ് ഇനി പറയുന്നവയാണ്.

പൊടിക്കൈ ഡീ കുറുപ്പടി   : ഇത് പ്രധാനമായും പുരാതന കാര്‍ഷിക കുടുംബത്തില്‍പിറന്നതും പാരമ്പര്യമായി കാര്‍ഷിക മേഘലയുമായി ബന്ധപ്പെട്ട ഒട്ടനേകം പൊടിക്കൈകളും മുറിക്കൈകളും പകര്‍ന്നു സിധിച്ചിട്ടുള്ളതുമായ ഗ്രാമീണ യുവതികള്‍ക്ക്‌ അവരുടെ അറിവുകള്‍ഒട്ടും വളക്കൂറു നഷ്ടമാകാതെ തന്നെ അവതരിപ്പിക്കാനുള്ള വേദിയാണ്, സുരേഷ്. പൊടിക്കൈകള്‍ കൂടാതെ നാടന്‍ കൊയ്ത്ത് പാട്ടുകളും അന്യം നിന്ന് പോകുന്ന വായ്ത്താരികളും അവതരിപ്പിക്കാന്‍ പൊടിക്കൈ ഡീ കുറിപ്പടിയില്‍ അവസരം ഉണ്ട്.       
       ഏറ്റവും കാവ്യാത്മകവും താളാത്മകവുമായി കാര്‍ഷിക കുറിപ്പടികള്‍  എഴുതിത്തയാറാക്കി അവതരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഇലയില്ലാ തോപ്പില്‍സ്റ്റോഴ്സ് സമ്മാനിക്കുന്ന പാതി മൂത്ത നേന്ത്രക്കുലയാണ് സുരേഷ്..
            അതുപോലെ തന്നെ , ചാള ഡി ലിറ്റിനോ എന്ന ഇവന്റില്‍ പങ്കെടുക്കാനാണ് ഏറ്റവും തിരക്ക്‌ അനുഭവപ്പെടുന്നത്. പൈനാപ്പിള്‍ ചെടിയുടെ മുള്ള് എണ്ണുക, വാഴപ്പിണ്ടിക്ക് കട്ടില്‍ പണിയുക തുടങ്ങി ലളിതമായ അനേകം റൌണ്ടുകള്‍ ഈ  ഇനത്തിന്‍റെ പ്രത്യേകതയാണ്. 
   ഫൈനല്‍ റൌണ്ടില്‍ ഏറ്റവും കൂടുതല്‍ചാള അഥവാ മത്തി പച്ചയ്ക്ക് കഴിച്ച്, താന്‍തിന്ന മത്തിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ അറബിക്കടലാണോ അതോ ബംഗാള്‍ ഉള്‍ക്കടലാണോ എന്ന്  അക്ഷാംശ–രേഖാംശ കണക്കുകള്‍ സഹിതം പറയാന്‍ കഴിയണം.
   കൂടാതെ മത്സ്യ ബന്ധനത്തിന് ഉപയോഗിച്ച ബോട്ടിന്റെ രജി.നമ്പര്‍, ട്രോളിങ്ങിനു നേതൃത്വം നല്‍കിയ മുതിര്‍ന്ന മുക്കുവന്റെ വല്യമ്മയുടെ പേര്, അവരുടെ പെണ്മക്കളുടെ എണ്ണം എന്നിവയും പറയാന്‍കഴിയണം. വെറും രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രം പഴക്കമുള്ള നല്ല ഫ്രഷ്‌ചാള ഈ മത്സരത്തിനായ്‌ കാമ്പസില്‍ എത്തിച്ചിട്ടുണ്ട് സുരേഷ്..

സുരേഷ് :- നന്ദി സോമന്‍, താന്കള്‍ അഗ്രോ ഫെസ്റ്റിന്റെ പ്രാന്ത പ്രദേശങ്ങളില്‍തന്നെ തുടരുക.. ഞാന്‍ താങ്കളിലെയ്ക്ക് മടങ്ങി വരാം. ഇപ്പോള്‍, ‘പച്ച മത്തി വിദ്യാര്‍ഥികളുടെ ബൌദ്ധിക-ശാരിരിക മണ്ഡലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു‘ എന്നൊരു ചോദ്യം എന്നെപ്പോലെ തന്നെ പ്രേക്ഷകരുടെ മനസിലും ഉയരുന്നുണ്ടാവാം. ഈ വിഷയത്തില്‍നമ്മോട് പ്രതികരിക്കാന്‍ പ്രമുഖ മന:ശാസ്ത്രജ്ഞന്‍ ഡോ. നാരായണ ഡിസൂസ കൊച്ചി സ്റ്റുഡിയോയില്‍നിന്നും നമ്മോടൊപ്പം ചേരുന്നു.  ഡോക്ടര്‍,  പറയൂ എതുരീതിയിലാണ് പച്ചമത്തി  കൌമാരക്കാരുടെ ശാരിരിക–ബൌദ്ധിക തലങ്ങളെ ത്വരിതപ്പെടുത്തുന്നത്?

ഡോക്ടര്‍ :- ആക്ച്വലി, sardine fish  അഥവാ ബ്ലഡി മല്ലൂസ് ചാള എന്ന് വിളിക്കുന്ന ഒരു കടല്‍ മല്സ്യമായ മത്തി കേരളത്തിലെ കിണറുകളിലും കുളങ്ങളിലും കണ്ടുവരുന്നു. സാധാരണയായി 100ഡിഗ്രി ചൂടുവെള്ളത്തില്‍ വേവിച്ചാണ് വിവരമില്ലാത്ത പലരും മത്തി കഴിക്കുക. ഇത് വളരെ അപകടകരമാണ്. യഥാര്‍ത്ഥത്തില്‍ മത്തിയില്‍ അടങ്ങിയിരിക്കുന്ന ക്ലോടിമോഗ്ലൂക്കനോള്‍ തന്മാത്രകള്‍ താപനില 60 ഡിഗ്രിക്ക് മുകളില്‍ ഉയരുമ്പോള്‍ വിജ്രുംഭിക്കുകയും സോഡിയം വേലികള്‍ പൊളിച്ചു അമോക്സി ത്രോമ്പനോള്‍ തന്മാത്രകളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി ഉണ്ടാകുന്ന അമോക്സി ഗ്ലൂക്കനോള്‍ കൌമാരക്കാരില്‍ ലൈംഗിക തൃഷ്ണ നിയന്ത്രിത പരിധിക്കുമേല്‍ വര്‍ധിപ്പിക്കുകയും സമൂഹത്തില്‍ കൂടുതല്‍ ഞരമ്പ്‌ രോഗികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതായത്‌ മത്തി വേവിച്ചു കഴിക്കുന്ന ശീലം മലയാളികളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്നു എന്നാണ് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.. ദാട്സ് ഇറ്റ്‌..

സുരേഷ് :- പക്ഷെ ഡോക്ടര്‍, അപ്പോളും ഒരു സംശയം ബാക്കി.. കടുക്കാ വെള്ളത്തിനു പകരം പച്ചമത്തി ഉപയോഗിക്കാം എന്നാണോ അങ്ങ് ഉദേശിക്കുന്നത്?

ഡോക്ടര്‍ :- ഒരിക്കലുമല്ല.. ആക്ച്വലി, പച്ചമത്തിയില്‍ ക്ലോടിമോഗ്ലൂക്കനോള്‍ സോഡിയം വേലികള്‍ പൊട്ടിച്ചു പുറത്ത് ചാടുന്നില്ല, എങ്കില്‍കൂടി വേലിക്ക്‌ പുറത്ത്‌ കാത്തു നില്‍ക്കുന്ന അമോക്സിഗ്ലൂക്കനോളുമായി അദൃശ്യമായ അന്തര്‍ധാരകള്‍ സ്ഥാപിക്കപ്പെടുകയും ആ അന്തര്‍ ധാരകള്‍ സജീവമായി നിലകൊള്ളുകയും ചെയ്യുന്നു.. ഐ മീന്‍... ബോധ മനസ്സില്‍ സുസജ്ജമായിരുന്ന അബോധ മണ്ഡലത്തില്‍ വീണ്ടുമൊരു മിസ്സ്‌ ലീഡിംഗ് പൊട്ടന്ഷ്യലിനു സാധ്യത നിലനില്‍ക്കുന്നില്ല. അഥവാ താത്വികമായി യാതൊരു വിധ ബന്ധവും ക്ലോടിമോഗ്ലൂക്കനോള്‍ സോടിയവുമായി സ്ഥാപിക്കപ്പെടുകയില്ല. പക്ഷെ അത്തരത്തിലുള്ള അന്തര്‍ധാരകള്‍ സജീവ കോണ്ഷ്യസ് ആയ മലയാളിയുടെ ഉപബോധമനസില്‍ എല്ലായ്പ്പോഴും സജീവമായതിനാല്‍ താങ്കള്‍ ഉദ്ദേശിച്ച വിധത്തിലുള്ള ഒരു പ്രോബ്ലത്തിനും സാധ്യത കാണുന്നില്ല. താങ്കള്‍ക്ക് മനസിലായി എന്ന് കരുതുന്നു..

സുരേഷ് :- വളരെ ലളിതമായ ഭാഷയില്‍ ഇത്തരം ഭയങ്കര സത്യങ്ങള്‍ വിശദമാക്കിതന്ന ഡോക്ടര്‍ക്ക്‌ നന്ദി..
നമുക്ക്‌ അഗ്രോ ഫെസ്റ്റിലെയ്ക്ക്  മടങ്ങിചെല്ലാം.. സോമന്‍ എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍??..

സോമന്‍ :- സുരേഷ് , ഫെസ്റ്റ് നല്ല രീതിയില്‍ തന്നെ പുരോഗമിക്കുമ്പോള്‍ അല്‍പ സമയം വൈദ്യുതി തടസം നേരിട്ടിരുന്നു. ജനറെട്ടറുകള്‍  ഒന്നും തന്നെ പ്രവര്‍ത്തന സജ്ജമായിരുന്നില്ല. സുരേഷ്, കളിയിരിക്കാവിള കോളേജിലെ ഘടാഘടിയന്മാരായ ആണ്‍കുട്ടികള്‍ ഇനിയെന്ത് വേണം എന്നറിയാതെ കുന്തം വിഴുങ്ങി നില്‍ക്കുമ്പോള്‍, ഈ കോളേജിലെ സുന്ദരികളും ശുഷ്കാന്തിയുള്ളവരുമായ പെണ്‍കുട്ടികള്‍ ഉല്‍കൃഷ്ടമായ രീതിയില്‍ ഉണര്‍ന്നു പ്രവര്ത്തിച്ചതുമൂലം പവര്‍കട്ടിനെ നേരിടാന്‍ സാധിച്ചു സുരേഷ്...

സുരേഷ് :- എതുരീതിയിലാണ് അവര്‍ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചത് എന്ന് വിവരിക്കാമോ ?

സോമന്‍ :- ഒരു കാര്‍ഷിക കോളേജിലെ പെണ്കുരുന്നുകള്‍ക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങും വഴങ്ങും എന്നതു വളരെ അഭിമാനകരമാണ് സുരേഷ്.. തങ്ങളുടെ ലാപ്ടോപ്പ് ബാറ്ററികളില്‍ നിന്നും കോളജിനു മൊത്തം ആവശ്യമായ പവര്‍ പ്രൊട്യൂസ് ചെയ്യാന്‍ കഴിയുന്ന ഒരിനം ഇന്‍വെട്ടര്‍ ആണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. സത്യത്തില്‍ അഭിമാനം കൊണ്ട് എന്റെ രോമങ്ങള്‍ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കുന്നു സുരേഷ്.. ഇത്തരത്തിലുള്ള മിടുക്കികുരുന്നുകളെ എനിക്ക് മക്കളായി ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ് സുരേഷ്..

സുരേഷ് :- സോമന്‍ , ദയവു ചെയ്തു താങ്കള്‍ ഇമോഷണല്‍ ആകാതിരിക്കുക..
നമുക്ക്‌ അഗ്രോഫെസ്ടിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോവെണ്ടതുണ്ട്.. അതിനു മുന്നേ ‘ചെക്ക് ലൂപ്പ്സ് 2.0’ എന്ന മെഗാ ഇവന്ടിന്റെ സ്‌ട്രെസ് ഇന്റെര്‍വ്യൂ-വില്‍ നിന്നും ചില ദൃശ്യങ്ങള്‍.. 

        ++++++++++++++++++++++++++++++++++++++  ന്റെര്‍വ്യൂ  ക്ക് ykkു ചെയ്ത ലോ 
                                                                   
ആങ്കര്‍ പെണ്‍കൊടി :- “വെല്‍ക്കം ടു പി എച്ച് ആര്‍ ഡി’ സ്  മോസ്റ്റ്‌ എലുമിനെറ്റട്, എലാബരെറ്റട്, എലിവേറ്റട് ആന്‍റ് എന്‍കരേജട് ഷോ..
ചെക്ക് ലൂപ്സ് 2.0....!!  എനിക്കരിയാം.. യൂ ഗയ്സ് ആര്‍ വെരി എക്സൈറ്റെട്... റൈറ്റ്‌?? ... യാ... യാ... 
നെക്സ്റ്റ് നമ്മുടെ ഷോയില്‍ സ്‌ട്രെസ് ഇന്റെര്‍വ്യൂ ആണ്... ആക്ച്വലി ഐ ആം സീ നോട്ട് മച്ച്  ദിസ്‌ പീപ്പിള്‍ റിസള്‍ട്ട്‌ ആന്‍സൈറ്റി എബൌട്ട്‌... ശ്ശോ.. റിസള്‍ട്ടുകലെ പറ്റി ഇത്ര ആന്‍സൈറ്റി  കീപ്‌ ചെയ്യുന്ന സ്ട്യൂടന്റ്സിനെ നാന്‍ ആദ്യം കാനുവാ...
 കൊച്ചു കല്ലന്മാര്‍!!!..  മലയാലത്തില്‍ അതിനു എന്താ പരയ്കാ...
ങാ.. ജിഞ്ഞാഷ..!!. ജിഞ്ഞാഷ..!!. 

“ ജിഞ്ഞാഷ അല്ലെടീ ജിജ്ഞാസ...” കൊച്ചുകള്ളന്മാരിലൊരാള്‍ തിരുത്തി...
                                                   
“ലെട്സ് ഗിവ് എ ഹാന്‍ഡ്‌ ബീറ്റ്‌... ശ്ശോ ഒന്ന് കയ്യടിക്കൂന്ന്‍.. ഔര്‍ ക്വിസ് മാസ്റ്റര്‍ ഹിസ്‌ മോസ്റ്റ്‌ എമിനന്റ്റ്‌ ആന്‍ഡ്‌ റവരന്റ്റ്‌ മി.തൊമ്മന്‍ അവര്‍കള്‍...

വെല്‍കം സര്‍...”

തൊമ്മന്‍ ;- താങ്ക്യു.. താങ്ക്യു...

(മത്സരാര്‍ഥിയോട്) ഹലോ ഗുഡ് മോര്‍ണിംഗ്..

മത്സരാര്‍ത്ഥി ;- ഗുഡ്‌ മോര്‍ണിംഗ് സര്‍..

തൊമ്മന്‍ ;- ഹൌ ആര്‍ യു ഡിയര്‍ ?

മത്സരാര്‍ത്ഥി :- ഫൈന്‍ സര്‍..

തൊമ്മന്‍ :- ദെന്‍,  കം ടു ഔര്‍ ക്വസ്റ്റ്യന്‍... ആദ്യ ചോദ്യം രാമായണത്തില്‍ നിന്നും...   ഒരു മരക്കൊമ്പില്‍ 8 പക്ഷികള്‍.. ഒരു വേട്ടക്കാരന്‍ അവയെ വെടിവെച്ചു.. 6 എണ്ണം താഴെവീണു.. 5 എണ്ണം പറന്നു പോയി... അങ്ങനെയെങ്കില്‍ അയാളുടെ തോക്കില്‍ നിന്നും പുറപ്പെട്ട അമ്പിന്റെ... സോറി... ബുള്ളറ്റിന്റെ സ്പീഡ്‌ എന്ത്?..

മത്സരാര്‍ഥി :- അറിയില്ല സര്‍..

തൊമ്മന്‍ :- അടുത്തത് കാര്‍ഷിക രംഗത്ത്‌ നിന്നും... കേരള വഴുതനങ്ങ വികസന കോര്‍പറേഷന്‍ ചെയര്‍മാന്റെ കൊച്ചുമോളുടെ പേര് ??

 മത്സരാര്‍ഥി :- പാസ്‌ സര്‍..

തൊമ്മന്‍ :- മോള്‍ക്ക്‌ ടെന്‍ഷന്‍ ഉണ്ടോ??..

മത്സരാര്‍ഥി ;- ഇല്ല സര്‍..

തൊമ്മന്‍ :- അല്ല.. ഒണ്ട്... ഒണ്ട്.. ദാ.. ഒരു കപ്പ് കാപ്പി.. കുടിക്കൂ.. പ്ലീസ്‌..

മത്സരാര്‍ഥി  :- നോ, താങ്ക്സ് സര്‍ ..

തൊമ്മന്‍ :- അതെന്താടി നിനക്ക് കാപ്പി കുടിച്ചാല്‍ ??.. കുടിച്ചിട്ട് പോയാ മതി..!!

(പെങ്കൊച് കാപ്പി കുടിക്കാന്‍ തുടങ്ങുന്നു..)

തൊമ്മന്‍ :- വെല്‍, അടുത്ത ചോദ്യം.. താങ്കള്‍ ഇപ്പൊ കുടിക്കുന്ന കാപ്പിയില്‍ ചേര്‍ത്തിരിക്കുന്ന പാല്‍  മില്‍മയാണോ മലനാടു ആണോ അതോ നാടന്‍ പശുവിന്റെതോ ?

( “ക്ടിന്‍ !!!!...”. പെങ്കൊച്ചിന്റെ കയ്യില്‍ നിന്നും കപ്പ് താഴെ വീഴുന്നു )


മത്സരാര്‍ഥി :- ഇത് ബ്ലാക്ക്‌ കോഫി അല്ലെ സര്‍, ഇതില്‍ എവിടാ പാല്‍?

തൊമ്മന്‍ : ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട.. അറിയാമെങ്കി പറഞ്ഞാ മതി.. കേട്ടല്ലോ..
അടുത്തത് അവസാന ചോദ്യമാണ്. ഇതിനെങ്കിലും ആന്‍സര്‍ പറഞ്ഞില്ലേ താന്‍ പുറത്താകും... ഒരു ജഴ്സി പശു, ഒരു വെച്ചൂര്‍ പശു, ഒരു സിന്ധി പശു ഇവയെ ഒരു തൊഴുത്തില്‍ കെട്ടിയിരിക്കുന്നു.. ഇവയില്‍ ഇതിന്റെ ചാണകത്തിനായിരിക്കും കൂടുതല്‍ മാര്‍ക്കറ്റ്‌ വാല്യു ??

മത്സരാര്‍ഥി :- പാസ് സര്‍..

തൊമ്മന്‍ :- ഐ ആം റിയലി സോറി മോളു.. കാര്‍ഷിക മേഘലയെപ്പറ്റി വിവരം കമ്മിയായതിനാല്‍ ചെക്ക് ലൂപ്സ്‌ ല്‍ നിന്നും മോള്‍ടെ ചെക്ക് കീറിയിരിക്കുന്നു..

             (കൊമേഴ്സ്യല്‍ ബ്രെയ്ക്ക് )

സുരേഷ് :- വെല്‍കം ബാക്ക്.. കളിയിരിക്കാവിള കാര്‍ഷിക കോളേജിലെ അഗ്രോ ഫെസ്റ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ നിങ്ങള്‍ കണ്ടത്‌.. ശരിക്കും ഇപ്പോള്‍ എന്റെ മനസിലേയ്ക്ക് ഓടിയെത്തുന്നത് എന്റെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കാലഘട്ടമാണ്..
അക്കാലത്തെ DSP, COMMUNICATION LAB വൈവകള്‍ ഇപ്പോള്‍ എന്റെ മനസ്സില്‍ പൂത്തു നില്‍ക്കുന്നു.. നോസ്ടാല്ജിയ!!...  നോസ്ടാല്ജിയ!!...  
ങ്ഹാ.. അതൊക്കെ പോട്ടെ, സോമന്‍ എന്തൊക്കെയാണ് പുതിയ സംഭവങ്ങള്‍ ??

സോമന്‍ :- കാര്‍ഷിക മേഘലയെ സംബന്ധിക്കുന്ന സെമിനാറുകളും ടെമോന്‍സ്ട്രെഷനുകളുമാണ് ഇപ്പോള്‍ നടക്കുന്നത്..
പാവയ്ക്ക, വഴുതനങ്ങ, പടവലങ്ങ തുടങ്ങിയ വിളകള്‍ എങ്ങനെ കീടങ്ങളുടെ ആക്രമണത്തില്‍ നിന്നും പൊതിഞ്ഞു സൂക്ഷിക്കാം എന്നതിനെപറ്റിയാണ് ഇപ്പോള്‍ ക്ലാസ്‌ നടക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഡെമോ വേദിയില്‍ നടന്നുകൊണ്ടിരിക്കുന്നു സുരേഷ്..

സുരേഷ് :- എതുരീതിയിലാണ് സോമന്‍, ഓഡിയന്സിന്റെ പ്രതികരണം??

സോമന്‍ :- സുരേഷ്, പ്ളാസ്റിക് കവറുകളും കടലാസുകളും മറ്റും ഉപയോഗിക്കുന്ന പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി, പുകയില കഷായം പുരട്ടിയ റബര്‍ ബലൂണുകള്‍ കീടനിയന്ത്രണത്തിനു ഉപയോഗിക്കാം എന്ന പുത്തന്‍ ആശയത്തിന്റെ ഡെമോ ആണ് ഇപ്പോള്‍ നടക്കുക. പക്ഷെ, ഓഡിയന്സിന്റെ ഭാഗത്ത്‌ നിന്നും വളരെ നെഗറ്റീവ് ആയ പ്രതികരണം ആണ് ലഭിക്കുന്നത്. ഇത് അത്ര പുതിയ ആശയം അല്ല എന്നും തങ്ങള്‍ വര്‍ഷങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന കീട നിവാരണ മാര്‍ഗം ആണിതെന്നും കളിയിരിക്കാവിളയിലെ ഒരു പറ്റം വിദ്യാര്‍ഥി-വിദ്യാര്‍ത്ഥിനികള്‍ ഒരേ സ്വരത്തില്‍ പറയുന്നു..
    അതിനിടെ, കാലഹരണപ്പെട്ട ഇത്തരം പെസ്റ്റ്‌ കണ്ട്രോള്‍ മെതെടുകളെക്കാള്‍ ഏറെ ഫലപ്രദമാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ബി-പില്സ് എന്ന ഗുളിക രൂപത്തിലുള്ള കീടനാശിനി എന്ന് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു ശാലീന സുന്ദരി സന്ധ്യവിഷനോടു പ്രതികരിക്കുകയുണ്ടായി..
     എന്നാല്‍, ഇത്തരം നിലവാരം കുറഞ്ഞ ഡെമോ നടത്തുന്നതിലൂടെ സംഘാടകര്‍ തങ്ങളുടെ വിവരത്തെയും കാര്‍ഷിക വിജ്ഞാന മേഘലയെ ആകമാനവും അപഹസിക്കുകയാണ് എന്ന് പ്രഖ്യാപിച്ച്, ഒരു സംഘം വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും മത്സര വേദി ബഹിഷ്കരിച്ചു കഴിഞ്ഞു സുരേഷ്..
അതുപോലെതന്നെ നാടന്‍ വഴുതനങ്ങയ്ക്ക് പകരമായി ജനിതകമാറ്റം വരുത്തിയ BTവഴുതനങ്ങകള്‍ ഡെമോയ്ക്ക് ഉപയോഗിക്കുന്നതിലൂടെ കാര്‍ഷികമേഘല വന്‍കിട കുത്തകകള്‍ക്ക്‌ തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അധ്യാപക പ്രതിനിധി മിസ്സ്‌ ലംബോര്‍ഗിനി അറിയിച്ചു..
ഏതായാലും സുരേഷ്, ഈ വിഷയത്തില്‍ വരുംദിനങ്ങളില്‍  വന്‍ വിവാദങ്ങള്‍ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു..
കാമെറമാന്‍ സാബുവിനോപ്പം  സോമന്‍ നമ്പൂതിരി, സന്ധ്യ വിഷന്‍...

സുരേഷ് :- നന്ദി സോമന്‍.. ന്യൂസ് അവറിന്റെ സമയം ഇവിടെ അവസാനിക്കുന്നു.. പ്രേക്ഷകര്‍ക്കായുള്ള ഇന്നത്തെ ചോദ്യം ഇതാണ് – “BT വഴുതനകള്‍ ഇന്നിന്‍റെ അനിവാര്യതയോ??..”
നിങ്ങളുടെ മറുപടികള്‍ SV<space>BT<space>’YES/NO’ എന്ന ഫോര്‍മാറ്റില്‍ ‘6969’ലേയ്ക്ക്‌ അയയ്ക്കുക...
ന്യൂസ് അവര്‍ ഇവിടെ സമാപിക്കുന്നു..

            
          (ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ഹൈ പിച്ചില്‍...)         

 ( DISCLAIMER :-
 ഈ ചാനലും ഇതിലെ വാര്‍ത്തകളും തികച്ചും സാങ്കല്പികം മാത്രം. അഥവാ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെന്കിലും വ്യക്തികളുമായോ കോളജുകളുമായോ സംഭവങ്ങളുമായോ ഏതെന്കിലും സാമ്യം കണ്ടാല്‍ അതു തികച്ചും മന:പ്പൂര്‍വ്വമാണ്.)                                                                          
             
            

       

Tweet, Share & Like

 
Related Posts Plugin for WordPress, Blogger...